USALatest NewsNewsInternational

ഇസ്ലാമിനെ വിമർശിക്കുന്ന ആരായാലും ആക്രമിക്കപ്പെടാം: സൽമാൻ റുഷ്ദിക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് തസ്ലീമ നസ്രീൻ

ന്യൂയോർക്ക്: സാഹിത്യകാരൻ സൽമാൻ റുഷ്ദിക്കെതിരായ വധശ്രമത്തെ അപലപിച്ച് ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രീൻ. സംഭവത്തിൽ താൻ ഞെട്ടിപ്പോയെന്നും റുഷ്ദി ആക്രമിക്കപ്പെട്ടാൽ ഇസ്ലാമിനെ വിമർശിക്കുന്ന ആരായാലും ആക്രമിക്കപ്പെടാമെന്നും നസ്രീൻ ട്വിറ്ററിൽ കുറിച്ചു.

ന്യൂയോർക്കിലെ ഒരു പരിപാടിയ്ക്കിടെ നടന്ന സംഭവത്തിൽ വേദിയിലേക്ക് അതിക്രമിച്ച് കയറിയ അക്രമി റുഷ്ദിയെ കുത്തുകയായിരുന്നു. ന്യൂയോർക്കിലെ ചൗതൗക്വാ ഇൻസ്റ്റിട്യൂഷനിലുള്ള സ്റ്റേജിലേക്ക് ഒരാൾ അതിക്രമിച്ച് കയറി കുത്തുകയായിരുന്നുവെന്നും രണ്ട് തവണ കുത്തേറ്റുവെന്നും ദൃക്‌സാക്ഷികൾ വ്യക്തമാക്കി. നിലവിൽ സൽമാൻ റുഷ്ദി ചികിത്സയിലാണ്. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു.

ഇന്ത്യയിലെ മികച്ച പത്ത് പ്രമുഖ ചരിത്ര സ്മാരകങ്ങളെ കുറിച്ചറിയാം

ഇന്ത്യൻ വംശജനായ സൽമാൻ റുഷ്ദി 1981ൽ പുറത്തിറങ്ങിയ മിഡ്‌നൈറ്റ്‌സ് ചിൽഡ്രനിലൂടെയാണ് പ്രശസ്തി നേടിയത്. അത് യു.കെയിൽ മാത്രം ഒരു ദശലക്ഷത്തിലധികം കോപ്പികൾ വിറ്റു. എന്നാൽ, 1988ൽ പുറത്തിറങ്ങിയ റുഷ്ദിയുടെ നാലാമത്തെ പുസ്തകം, ‘ദ സാത്താനിക് വേഴ്‌സസ്’ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചു. തുടർന്ന് ഒമ്പത് വർഷത്തോളം അദ്ദേഹം ഒളിവിൽ കഴിഞ്ഞു. സർറിയലിസ്റ്റ്, ഉത്തരാധുനിക നോവൽ ചില മുസ്ലീങ്ങൾക്കിടയിൽ പ്രകോപനം സൃഷ്ടിച്ചു. അവർ അതിന്റെ ഉള്ളടക്കം ദൈവനിന്ദയാണെന്ന് കരുതുകയും തുടർന്ന് നോവൽ ചില രാജ്യങ്ങളിൽ നിരോധിക്കുകയും ചെയ്തു.

പുസ്തകം പ്രസിദ്ധീകരിച്ച് ഒരു വർഷത്തിന് ശേഷം, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖൊമേനി റുഷ്ദിയുടെ മരണത്തിന് ആഹ്വാനം ചെയ്ത് 3 മില്യൺ ഡോളർ പാരിതോഷികം വാഗ്ദാനം ചെയ്തിരുന്നു. നോവലിന്റെ പ്രസിദ്ധീകരണത്തെ തുടർന്നുണ്ടായ അക്രമത്തിൽ കൃതിയുടെ വിവർത്തകർ ഉൾപ്പെടെ നിരവധി ആളുകൾ കൊല്ലപ്പെട്ടു. ബ്രിട്ടീഷ്, അമേരിക്കൻ പൗരത്വമുള്ള സൽമാൻ റുഷ്ദി, അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി ശബ്ദമുയർത്തുന്ന ആളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button