Latest NewsNewsIndia

മകളെ തെറ്റിദ്ധരിപ്പിച്ച് ആത്മഹത്യാ നാടകം ചെയ്യിച്ച് കൊലപ്പെടുത്തിയ നാല്‍പ്പതുകാരന്‍ അറസ്റ്റില്‍

നാടകം കളിപ്പിക്കുകയാണെന്ന വ്യാജേന മകളെ കൊണ്ട് കഴുത്തിലെ കയര്‍ മുറുക്കി, പിതാവ് സ്റ്റൂള്‍ തട്ടി മാറ്റിയതോടെ 16കാരി പിടഞ്ഞുമരിച്ചു

മുംബൈ: മകളെ തെറ്റിദ്ധരിപ്പിച്ച് ആത്മഹത്യാ നാടകം ചെയ്യിച്ച് കൊലപ്പെടുത്തിയ നാല്‍പ്പതുകാരന്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലാണ് ഇതുവരെ കേള്‍ക്കാത്ത കൊലപാതകം നടന്നത്. നാഗ്പൂര്‍ നഗരത്തിലെ കലംമ്നയില്‍ നവംബര്‍ ആറിനാണ് പതിനാറുകാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Read Also: ജോലി നഷ്ടപ്പെട്ടവർക്ക് ഇടം നൽകാനൊരുങ്ങി ഡ്രീം 11 സിഇഒ, മെറ്റയും ട്വിറ്ററും പുറത്താക്കിയവർക്ക് ആശ്വാസ വാർത്ത

സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ മുറിയില്‍ നിന്ന് കണ്ടെത്തിയ അഞ്ച് ആത്മഹത്യാക്കുറിപ്പുകളുടെ അടിസ്ഥാനത്തില്‍ രണ്ടാനമ്മ, അമ്മാവന്‍, അമ്മായി, മുത്തശ്ശന്‍, മുത്തശ്ശി എന്നിവര്‍ക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസന്വേഷണത്തിനിടെ പൊലീസ് പെണ്‍കുട്ടിയുടെ പിതാവിന്റെ ഫോണ്‍ പരിശോധിച്ചതോടെയാണ് സത്യം പുറത്തുവരുന്നത്.

പെണ്‍കുട്ടി ആത്മഹത്യാനാടകം ചെയ്യുന്നതിന്റെ ഒരു ഫോട്ടോ ഇയാളുടെ പക്കല്‍ നിന്ന് പൊലീസ് കണ്ടെടുത്തു. ആത്മഹത്യ ചെയ്യുന്നതായി അഭിനയിക്കുകയാണെന്ന് പെണ്‍കുട്ടിയെ തെറ്റിദ്ധരിപ്പിച്ച ഇയാള്‍ ആദ്യം ബന്ധുക്കള്‍ക്കെതിരായ ആത്മഹത്യാക്കുറിപ്പുകള്‍ എഴുതിപ്പിച്ചു. ശേഷം പിതാവിന്റെ നിര്‍ദ്ദേശപ്രകാരം പെണ്‍കുട്ടി സ്റ്റൂളിന് മുകളില്‍ കയറിനിന്ന് കഴുത്തില്‍ കയര്‍ മുറുക്കി. തുടര്‍ന്ന് ഇയാള്‍ ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തി. ഇതിനിടെ ഇയാള്‍ സ്റ്റൂള്‍ തട്ടിമാറ്റുകയും പെണ്‍കുട്ടി പിടഞ്ഞുമരിക്കുകയുമായിരുന്നു. സംഭവത്തിന് പന്ത്രണ്ടുവയസുകാരിയായ മറ്റൊരു മകളും ദൃക്സാക്ഷിയാണ്.

കൊലപാതകത്തിന് പിന്നാലെ പ്രതി വീട്ടില്‍ നിന്ന് പോയി. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ വിളിച്ച് താന്‍ ജോലിയ്ക്ക് പോയി തിരികെയെത്തിയപ്പോള്‍ മകള്‍ തൂങ്ങിനില്‍ക്കുന്നതായി കണ്ടുവെന്ന് അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു. ഇതിനിടെയാണ് പിതാവാണ് കൊലപാതകിയെന്ന് തെളിയുന്നത്.

ബന്ധുക്കളെ ഒരു പാഠം പഠിപ്പിക്കാനാണ് മകളെ കൊലപ്പെടുത്തിയതെന്നാണ് പ്രതിയുടെ മൊഴി. ഇയാളുടെ ആദ്യ ഭാര്യ 2016ല്‍ ആത്മഹത്യ ചെയ്തിരുന്നു. അടുത്തിടെ രണ്ടാം ഭാര്യയും ഉപേക്ഷിച്ചുപോയി. കൂലിപ്പണിക്കാരനായ ഇയാള്‍ കഴിഞ്ഞദിവസമാണ് അറസ്റ്റിലായത്. കൊലപാതകത്തിനുള്ള യഥാര്‍ത്ഥ കാരണം അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button