Latest NewsYouthNewsWomenLife StyleHealth & Fitness

‘നാഷണൽ നോ ബ്രാ ഡേ’: ചരിത്രം, പ്രാധാന്യം എന്നിവ മനസിലാക്കാം

എല്ലാ വർഷവും ഒക്ടോബർ 13നാണ് ‘നാഷണൽ നോ ബ്രാ ഡേ’ ആഘോഷിക്കുന്നത്. സ്തനാർബുദത്തിനെതിരായ ബോധവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനും പതിവായി സ്വയം പരീക്ഷ നടത്താൻ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ‘നാഷണൽ നോ ബ്രാ ഡേ’ ആഘോഷിക്കുന്നത്.

നാഷണൽ നോ ബ്രാ ഡേയുടെ ചരിത്രം;

ലോകമെമ്പാടുമുള്ള സ്ത്രീകളെ സ്തനാർബുദത്തെക്കുറിച്ചും സ്വയം പരിശോധനയുടെ പ്രാധാന്യത്തെക്കുറിച്ചും അവബോധം വളർത്താൻ ആഗ്രഹിച്ച മേരിസോൾ സാന്റിയാഗോ, നാദിയ നൂർ എന്നീ രണ്ട് സ്ത്രീകളാണ് ഈ ശാക്തീകരണ പരിപാടി സൃഷ്ടിച്ചത്. സാന്റിയാഗോയ്ക്ക് സ്തനാർബുദം ബാധിച്ച് സഹോദരിയെ നഷ്ടപ്പെട്ടതിനെ തുടർന്നാണ് ഈ ദിനത്തെക്കുറിച്ചുള്ള ആശയം ഉടലെടുത്തത്.

തന്റെ സഹോദരിയുടെ മരണശേഷം, സ്തനാർബുദത്തെയും സ്വയം പരിശോധനയെയും കുറിച്ച് സ്ത്രീകൾക്ക് വേണ്ടത്ര വിദ്യാഭ്യാസമോ അവബോധമോ ഇല്ലെന്ന് സാന്റിയാഗോ മനസ്സിലാക്കി. സ്തനാർബുദത്തെ അതിജീവിച്ച നാദിയയുമായി ചേർന്ന് രോഗത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനുള്ള മാർഗമായി ‘നാഷണൽ നോ ബ്രാ ഡേ’ സൃഷ്ടിക്കാൻ അവർ തീരുമാനിച്ചു.

സ്കൂള്‍ യുവജനോത്സനത്തിനിടെ വിദ്യാര്‍ത്ഥികള്‍ക്ക് മദ്യം നല്‍കിയ കേസില്‍ രണ്ട് പേർ പിടിയില്‍ 

2013ൽ ആരംഭിച്ചത് മുതൽ, ‘നാഷണൽ നോ ബ്രാ ഡേ’ ഗണ്യമായി വളർന്നു. എല്ലാ പ്രായത്തിലും പശ്ചാത്തലത്തിലും ഉള്ള സ്ത്രീകൾ ഇതിൽ പങ്കെടുക്കുന്നു. 2014ൽ, ലോകമെമ്പാടുമുള്ള 250,000ലധികം സ്ത്രീകൾ ആ ദിവസം തങ്ങളുടെ ബ്രാ ഉപേക്ഷിച്ചു.

ദേശീയ നോ ബ്രാ ദിനം ആഘോഷിക്കേണ്ടത് എന്തുകൊണ്ട്?

സ്ത്രീകളിലെ കാൻസർ മരണത്തിന്റെ രണ്ടാമത്തെ പ്രധാന കാരണം സ്തനാർബുദമാണ്. ആദ്യസ്ഥാനം ത്വക്ക് കാൻസറിനും. 8 സ്ത്രീകളിൽ ഒരാൾക്ക് അവരുടെ ജീവിതകാലത്ത് സ്തനാർബുദം ഉണ്ടാകുന്നു എന്നാണ് കണ്ടെത്തൽ. രോഗത്തിനെതിരെയുള്ള പോരാട്ടത്തിനിടയിൽ സ്തനങ്ങൾ നീക്കം ചെയ്യപ്പെടുന്നത് സ്ത്രീകളെ സംബന്ധിച്ച് വിഷാദ രോഗങ്ങൾക്കും മറ്റു മാനസിക പ്രശ്നങ്ങൾക്കും കാരണമാകുന്നു.

ഇന്‍റർവ്യൂവിന് തയ്യാറെടുക്കുന്നവർ അറിയാൻ

സ്തനാർബുദം നേരത്തേ കണ്ടുപിടിക്കാൻ പതിവായ സ്വയം സ്തനപരിശോധന നിർണായകമാണ്. രോഗം നേരത്തെ കണ്ടെത്തിയാൽ, സ്തനാർബുദം ബാധിച്ചവരുടെ അതിജീവന നിരക്ക് 99% ആണെന്ന് അമേരിക്കൻ കാൻസർ സൊസൈറ്റി വ്യക്തമാക്കുന്നു. അതിനാൽ, എല്ലാ സ്ത്രീകൾക്കും അവരുടെ സ്തനാരോഗ്യത്തെക്കുറിച്ച് ചിന്തിക്കുന്നതിനുള്ള ഒരു പ്രധാന ഓർമ്മപ്പെടുത്തലാണ് ദേശീയ നോ ബ്രാ ഡേ.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button